അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടുമായി ധാരണ ഉണ്ടാക്കി എന്നും, വിഷയത്തിൽ കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചാനൽ ചർച്ചകളിൽ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ കടുത്ത വർഗീയത പ്രചരിപ്പിച്ച് കുപ്രസിദ്ധനാണ് ഇദ്ദേഹം.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വയനാട്ടിൽ എടക്കര , നിലമ്പൂർ, അരീക്കോട് , കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും പോപ്പുലർ ഫ്രണ്ടുകാർ പരസ്യമായാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ബൂത്ത് തല പ്രവർത്തനം നടത്തിയത്. പോപ്പുലർ ഫ്രണ്ടും രാഹുൽ ഗാന്ധിയും തമ്മിലുണ്ടാക്കിയ ധാരണ എന്താണ് ? കോൺഗ്രസ് വ്യക്തമാക്കണം.

Author

Comments are closed.