Author

admin

Browsing

പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ ദിവസവും രാവിലെ 6.20 മുതൽ 6.50 വരെ നടക്കും.

ഉദ്ഘാടനം ട്രൈനർ അഷ്‌റഫ് കോമു നിർവഹിച്ചു. അബൂബക്കർ വെള്ളയിൽ, മൊയ്‌ദീൻകുട്ടി പി.പി., അബ്ദുൽമജീദ് കെ., അബ്ദുന്നാസിർ ചാലി എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടന്നു.

ചടങ്ങിൽ ചെയർമാൻ ചീമാടൻ യൂസഫ് അധ്യക്ഷനായിരുന്നു. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ. അബ്ദുൽകരീം, മുൻ സ്റ്റേറ്റ് ഫുട്ബാൾ താരം കെ.വി. ജാഫർ, വാർഡ് മെമ്പർ അബ്ദുറഹീം, ടിപി മുഹമ്മദലി, ടി. സലീം, യൂനുസ് എൻ., അബ്ദുന്നാസിർ മാടത്തിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.

MEC 7-യുടെ ഈ പുതിയ സംരംഭം ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.

മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി ജില്ലയിൽ അരക്കോടിയോളം രൂപ ചെലവിട്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ഒരു ചാർജിംഗ് സ്റ്റേഷന് 10 ലക്ഷം രൂപയോളമാണ് ചെലവ്. മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനോട് ചേർന്നും തിരൂർ മിനി സിവിൽ സ്‌റ്റേഷനിലുമായി രണ്ട് ചാർജിംഗ് സ്‌റ്റേഷനുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. വൈദ്യുത കണക്ഷൻ കൂടി ലഭ്യമാക്കി അടുത്ത മാസത്തോടെ പ്രവർത്തനമാരംഭിക്കും.

പൊന്നാനി, നിലമ്പൂർ ആർ.ടി.ഒ ഓഫീസുകൾക്ക് സമീപത്തും ചാർജിംഗ് സ്റ്റേഷൻ നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികളിലാണ്. സ്ഥലസൗകര്യം ലഭ്യമാകുന്ന പക്ഷം ജില്ലയിലെ മറ്റ് ആർ.ടി.ഒ ഓഫീസുകൾക്ക് സമീപവും ചാർജിംഗ് സ്റ്റേഷൻ ഒരുക്കാൻ ലക്ഷ്യമിടുന്നുണ്ട്.

കൂടുതൽ ദൂരം ഓടേണ്ടി വരുന്നതിനാൽ എൻഫോഴ്സ്‌മെന്റ് വിംഗിന് പ്രയാസരഹിതമായി ചാർജ് ചെയ്യുന്നതിനാണ് പ്രത്യേകം ചാർജിംഗ് സ്റ്റേഷൻ ഒരുക്കുന്നതെന്നാണ് വാദം. ഒരേ സമയം ഒരു ഇലക്ട്രിക്ക് വാഹനം മാത്രം ചാർജ് ചെയ്യാൻ സാധിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം രൂപ മോട്ടോർ വാഹന വകുപ്പിന്റെ ഫണ്ടിൽ നിന്നും വകയിരുത്തിയാണ് 30 കിലോവാട്ടിലുള്ള ചാർജിംഗ് സ്‌റ്റേഷനുകൾ ജില്ലയിൽ നിർമ്മിക്കുന്നത്. പൊതുജനങ്ങൾക്ക് ചാർജിംഗിന് അനുവാദമില്ല.

ജില്ലയിൽ കെ.എസ്.ഇ.ബിക്കും അനെർട്ടിനും പുറമേ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളും പലയിടങ്ങളിലും ഉണ്ടെന്നിരിക്കെയാണ് വൻതുക ചിലവഴിച്ച് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കാനാണ് അനെർട്ടിന്റെ നീക്കം. ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുയോജ്യമായ സർക്കാർ ഭൂമികൾ ലഭ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രധാന റോഡുകൾക്ക് സമീപമുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.

മലപ്പുറം : ജില്ലയിൽ 14 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ അമരമ്പലം, അങ്ങാടിപ്പുറം, എടപ്പറ്റ, തേഞ്ഞിപ്പലം, ഊരകം, മാറഞ്ചേരി ന്യൂ, പുഴക്കാട്ടിരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ മാറഞ്ചേരി, പുറത്തൂർ, കരുവാരക്കുണ്ട്, ഓമാനൂർ, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളായ പൂക്കോട്ടൂർ, വെട്ടം, വേങ്ങര എന്നിവിടങ്ങളിലാണ് ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇ-ഹെൽത്ത് സംവിധാനമെത്തുക. ഇവിടങ്ങളിൽ ഇന്റർനെറ്റ് കണക്ഷ‌ൻ, യു.പി.എസ് വയറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകൾ വൈകാതെ എത്തും.

ജില്ലയിൽ 58 ആശുപത്രികളിലാണ് നിലവിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സെപ്തംബർ മൂന്നിന് ഇ-ഹെൽത്ത് ആരംഭിച്ചതാണ് ഒടുവിലത്തേത്. 34.86 ലക്ഷം പേരാണ് ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.

കുവൈറ്റ്: കുവൈറ്റ് റോഡുകളിൽ അശ്രദ്ധമായും നിയമങ്ങൾ ലംഘിച്ചും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. അവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വലവിരിച്ചിരിക്കുകയാണ് കുവൈറ്റ് ട്രാഫിക് അധികൃതർ. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും കണ്ടെത്താൻ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എയ്ഡഡ് ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയതായി ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

വിവിധ റോഡുകളിൽ ഡ്രൈവർമാർ വേഗപരിധി പാലിക്കുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ കഴിയുന്ന സ്മാർട്ട് “പോയിൻ്റ്-ടു-പോയിൻ്റ്” ക്യാമറകളും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിച്ചിട്ടുണ്ട്. കർശന ശിക്ഷാ നടപടികൾ ഉൾക്കൊള്ളുന്ന പുതിയ ട്രാഫിക് നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടികൾ. കരട് ട്രാഫിക് നിയമപ്രകാരം ട്രാഫിക് നിയമലംഘകർക്കുള്ള പിഴയും പിഴയും പലമടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 5 കുവൈറ്റ് ദിനാറിൽ നിന്ന് 75 ദിനാർ ആയും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിൻ്റെ പിഴ 10 ദിനാറിൽ നിന്ന് 30 ദിനാർ ആയും വർധിപ്പിക്കും.

കരട് നിയമം ഇതിനകം നിയമ വകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ, അത് ഒരു ഉത്തരവായി പുറപ്പെടുവിക്കാൻ അമീറിന് അയയ്‌ക്കും. പുതിയ ട്രാഫിക് നിയമപ്രകാരം, നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാർ ആണ്. മദ്യമോ മയക്കുമരുന്നോ കഴിച്ച് വാഹനമോടിച്ച്‌ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർമാർക്കാണ് നിയമപ്രകാരം ഏറ്റവും ഉയർന്ന പിഴ. 5,000 ദിനാർ വരെയാണ് ഇവർക്ക് പിഴ ചുമത്തുക. പ്രവാസികൾക്ക് സ്വന്തമായി ഒരു വാഹനം മാത്രമേ പാടുള്ളൂവെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. കൈക്കുഞ്ഞുങ്ങളെയും കുട്ടികളെയും മുൻസീറ്റിൽ ഇരുത്തുന്നതിനുള്ള പിഴ പത്തിരട്ടിയായി വർധിച്ച് 50 ദിനാർ ആയതായും ബുഹാസൻ പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനകളിൽ 39,170 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. ഇതേത്തുടർന്ന് ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 207 പ്രകാരം 105 വാഹനങ്ങളും 55 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ, വിവിധ കേസുകളിൽ പോലിസ് അന്വേഷിക്കുന്ന 48 വാഹനങ്ങൾ കണ്ടുകെട്ടി. പിടികിട്ടാ പുള്ളികളായ 21 വ്യക്തികളെ കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു. മയക്കുമരുന്ന് കൈവശം വച്ചതായി സംശയിക്കുന്ന നാല് വ്യക്തികളെ വാഹന പരിശോധനയ്ക്കിടെ പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു.

നവംബർ 9 മുതൽ 15 വരെയുള്ള കാലയളവിൽ മന്ത്രാലയം രാജ്യത്തിൻ്റെ വിവിധ ഭnങ്ങളിലായി 1,589 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തി. ഇതിൽ 1,394 എണ്ണം കൂട്ടിയിടികളാണ്. അപകടങ്ങളിൽ 195 പേർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 211 പേരെ അറസ്റ്റ് ചെയ്തു.

അതിനിടെ, നവംബർ 11 നും 14 നും ഇടയിൽ നടത്തിയ തിരച്ചിലിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന 389 പ്രവാസികളെ റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റിലെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 497 നിയമവിരുദ്ധരെ ഈ കാലയളവിൽ നാടുകടത്തി.

ദുബൈ: ടാക്സി സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ‌.ടി‌.എ) പുതിയ പദ്ധതികൾ നടപ്പിലാക്കി. 500 എയർപോർട്ട് ടാക്സികളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുകവലി കണ്ടെത്തുന്നതിനുള്ള ക്യാമറകൾ ഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ വാഹനങ്ങളിൽ എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതിനും പ്രാരംഭമായ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ടാക്സികളിൽ ശുചിത്വത്തിനുള്ള പ്രത്യേക നടപടികൾ

ശുചിത്വം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി അധികൃതർ രാജ്യതലത്തിൽ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു. ടെക്സി യാത്രക്കാരുടെ സുരക്ഷയും ആഹ്ലാദകരമായ യാത്രാനുഭവങ്ങളും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനങ്ങൾ ആർ.ടി.എയുടെ പൊതുമുദ്രയായിത്തീരുകയാണ്.

ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം

ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂളുകളിലെ ഇൻസ്ട്രക്ടർമാർക്കും ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകി വരുന്നു. വാഹനങ്ങളും ഡ്രൈവർമാരും നിഷ്കളങ്കത പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രതിമാസ വിലയിരുത്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തി വിലയിരുത്തൽ

2025 മുതൽ ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനായി സർവേകളും ഷോപ്പർ അസസ്മെന്റുകളും ആരംഭിക്കും. ഓരോ ലക്ഷം കിലോമീറ്ററിലൊരിക്കൽ ശുചിത്വ പരിശോധനകളും പുതിയ മാനദണ്ഡങ്ങൾ പ്രകാരം നടപ്പിലാക്കും.

ആർ.ടി.എയുടെ ഈ സംരംഭം ടാക്സി സേവനങ്ങളിൽ പുതിയ നിലവാരമുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള്‍ നവംബര്‍ 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്‍ക്ക് മുമ്പ് ഓഫിസില്‍ അടക്കണം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മരങ്ങള്‍ പരിശോധിക്കാന്‍ അനുമതി ഉണ്ടാകും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ അറിയിപ്പ് കിട്ടി 10 ദിവസത്തിനകം മുഴുവന്‍ തുകയും അടച്ച് മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് മഞ്ചേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.

റിപ്പോർട്ട്: മുനവ്വർ കാവനൂർ

അരീക്കോട് : അരീക്കോട് വഴി പുതിയ കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വടകരയിൽ നിന്നും പാലക്കാട് വരെ പോകുന്ന ടൗൺ ടു ടൗൺ സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. നേരത്തെ ഇതേ റൂട്ടിൽ മറ്റൊരു സർവീസ് ആരംഭിച്ച് വൻ വിജയമായിരുന്നു. അതിനെ തുടർന്നാണ് പുതിയ ഒരു സർവീസ് കൂടി ആരംഭിക്കാൻ തീരുമാനമായത്. രാവിലെ 4:50ന് വടകരയിൽ നിന്നും ആരംഭിക്കുന്ന സർവീസ് രാവിലെ 9:55ന് പാലക്കാട് എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

വടകരയിൽ നിന്നും പയ്യോളി, കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട് വഴിയാണ് പുതിയ സർവീസ് പാലക്കാട് എത്തിച്ചേരുന്നത്.

അതേസമയം പാലക്കാട് നിന്നും പകൽ 11:15ന് പുറപ്പെടുന്ന വാഹനം മണ്ണാർക്കാട്, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ബാലുശ്ശേരി, പയ്യോളി വഴി വൈകിട്ട് 5:30ന് വടകരയിൽ തിരിച്ചെത്തും.

പുതിയ സർവീസിന്റെ ഏകദേശ സമയ/സ്ഥല വിവരങ്ങൾ താഴെ ചേർക്കുന്നു. വാഹനം ഓടിത്തുടങ്ങിയ ശേഷം താഴെ ചേർത്ത സമയത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

🟥04.50AM വടകര – പാലക്കാട്‌
(പാണ്ടിക്കാട് -മേലാറ്റൂർ വഴി)

🔸04.50AM വടകര
🔸05.20AM കൊയിലാണ്ടി
🔸05.35AM ഉള്ളി യേരി
🔸05.50AM ബാലുശ്ശേരി
🔸06.15AM താമരശ്ശേരി 6.20AM
🔸06.47AM മുക്കം
🔸07.07AM അരീക്കോട്
🔸07.35AM മഞ്ചേരി
🔸07.55AM പാണ്ടിക്കാട്
🔸08.15AM മേലാറ്റൂർ
🔸08.45AM മണ്ണാർക്കാട്
🔸09.55AM പാലക്കാട്

🟩11.15AM പാലക്കാട്‌ – വടകര
(പെരിന്തൽമണ്ണ വഴി)

🔹11.15AM പാലക്കാട്‌
🔹12.25PM മണ്ണാർക്കാട്
🔹01.10PM പെരിന്തൽമണ്ണ 01.25PM
🔹02.10PM മഞ്ചേരി
🔹02.40PM അരീക്കോട്
🔹03.05PM മുക്കം
🔹03.35PM താമരശ്ശേരി 03.50
🔹04.20PM ബാലുശ്ശേരി
🔹04.35PM ഉള്ളിയേരി
🔹04.50PMകൊയിലാണ്ടി
🔹05.30PM വടകര

ഈ ഫോട്ടോയിൽ കാണുന്ന മനോജ് ജെയിംസ് 30 വയസ്സ് എന്ന യുവാവ് മിസ്സിംഗ് ആണ് ! സ്വദേശമാകുന്ന എടവണ്ണയിൽ നിന്ന് 8/11/2024 വെള്ളിയാഴ്ച്ച ജോലി സ്ത്ഥലമാകുന്ന എറണാകുളത്തേക്ക് പുറപ്പെട്ടതാണ് ! ജോലി സ്ത്ഥലത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു ! ഇവനെക്കുറിച്ച് വല്ല വിവരവും അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 8593 906 356 / 9048 959 966 / 8848 490 919 എന്ന ഈ നമ്പറുകളിലോ വിളിച്ച് അറീക്കണമെന്ന് അപേക്ഷിക്കുന്നു!
ഈ മെസേജ് പരമാവധി എല്ലാ ഗ്രൂപ്പികളിലേക്കും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു !
എന്ന് :- ബന്ധുക്കൾ

അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പാറമ്മൽ അംഗനവാടി ശിശുദിനം നവംബർ 14 വാർഡ് മെമ്പർ സി കെ മുഹമ്മദ് അഷ്റഫ് ശിശുദിനം ആശംസകൾ അറിയിച്ചു സംസാരിച്ചു. ഘോഷയാത്ര പരിപാടി നടന്നു, സ്വാഗതം ആശംസ സംസാരിച്ച ശോഭാ ടീച്ചർ, അധ്യക്ഷ പദവി അലങ്കരിച്ച എൽഎംഎസ്സി അംഗം ഫർസാന, ആമിന ടിച്ചർ നന്ദിയും പറഞ്ഞു.

ഓമാനൂർ: ലോക പ്രമേഹ ദിനമായ നവംബർ 14ന് ഓമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും പൊന്നാട് ആശുപത്രി വരെയായിരുന്നു വാക്കത്തോൺ. പ്രമേഹത്തെ പ്രതിരോധിക്കുവാൻ കൃത്യമായ വ്യായാമവും ആഹാരശീലവും രോഗനിർണയവും ചികിത്സയും ആവശ്യമാണെന്ന സന്ദേശം നൽകിക്കൊണ്ട്, പരിപാടിയെ അഭിസംബോധന ചെയ്തു ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ത്വയ്യിബ് മാസ്റ്റർ മുബഷിർ എന്നിവർ സംസാരിച്ചു. ഓമാനൂർ ഗവർമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ, അസിസ്റ്റൻറ് സർജൻ ഡോ: ലക്ഷ്മി മോഹൻ എന്നിവർ പ്രമേഹത്തെ കുറിച്ച് ലഘു വിവരണം നൽകി. ഒമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഷീല എന്നിവർ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആശുപത്രി ജീവനക്കാർ ആശാ പ്രവർത്തകർ ട്രോമാകെയർ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ
വാക്കത്തോണിൽ പങ്കെടുത്തു. ഒമാനൂർ ഗവൺമെൻറ് സാമൂഹ്യകാരോഗേന്ദ്രം സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി സറീന പരിപാടിക്ക് നന്ദി പറഞ്ഞു.