Author

admin

Browsing

അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷർ കല്ലട, എൻ വി സക്കരിയ സാഹിബ്‌, കെ എഫ് എ വൈസ് പ്രസിഡന്റ്‌ കാഞ്ഞിരാല അബ്ദുൽ കരീം, അഡ്വ. കെ ശരീഫ്, എ ഒ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.

‘വ്യായാമം കുടുംബങ്ങളിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 400ൽ അധികം ആരോഗ്യ കൂട്ടായ്മയുടെ പ്രവർത്തകർ യൂണിഫോം ധരിച്ചുകൊണ്ട് ചിട്ടയായി അരീക്കോട് ടൗൺ ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വി നൗഷാദ് സ്വാഗതവും, ചെയർമാൻ എൻ വി സക്കരിയ അധ്യക്ഷതയും വഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷർ കല്ലട, കെ എഫ് എ വൈസ് പ്രസിഡന്റ്‌ കഞ്ഞിരാല അബ്ദുൽ കരീം, അഡ്വ. കെ ശരീഫ് ഇന്റർ നാഷണൽ വെറ്ററൻ തരങ്ങളായ എ സമദ് മാസ്റ്റർ, എ ഒ ഉണ്ണികൃഷ്ണൻ, ഡോ പി കെ ലുകമാൻ, യൂസുഫ് ചീമാടൻ, ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ്‌ കടൂരൻ കുഞ്ഞാപ്പു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പന്തക്കലകത്ത് ലുക്മാൻ നന്ദി പറഞ്ഞു.

കൊഴക്കോട്ടൂർ : മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മഴക്കാല പൂർവ ശുചിത്വ പരിപാടി വിജയിപ്പിക്കുവാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്‌ തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ശാസ്ത്രീയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ വീടുകളിൽ ഉറപ്പാക്കുക, കൊതുകുജന്യ രോഗ പ്രതിരോധത്തിനായി ഉറവിടങ്ങൾ നശിപ്പിക്കുക, ഡ്രൈഡേ ആചരണം കാര്യക്ഷമമാക്കുക, മാലിന്യ നിർമാർജ്ജനം സംബന്ധിച്ചും പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക, തുടങ്ങി വിപുലമായ പ്രവർത്തനങ്ങൾ വാർഡ്‌ തലത്തിൽ ആസൂത്രണം ചെയ്തു.

പൊതു ഓടകളിലേക്കും തോടുകളിലേക്കും മറ്റും ദ്രവമാലിന്യങ്ങളും ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്. ഈ മാസം 17ന് (17/05/2024) വാർഡിലെ പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. യോഗം അരീക്കോട് താലൂക് ആശുപത്രി ജെഎച്ച്ഐ ഷാജി ആർ ഉദ്ഘാടനം ചെയ്തു. ആശ പ്രവർത്തക സരിത സ്വാഗതം പറഞ്ഞ പരിപാടി വാർഡ്‌ മെമ്പർ ശ്രീജ അനിയൻ അധ്യക്ഷനായി. സുരേഷ് മാസ്റ്റർ തയ്യിൽ സംസാരിച്ചു.

അരീക്കോട്: അരീക്കോട് ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജമാലുദ്ദീൻ മാളിയേക്കലിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയത്. വിജയികൾക്ക് ശീൽഡ്, സർട്ടിഫിക്കേറ്റ്, സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.

അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കെ കെ എം അഷറഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഡിസൈൻ ആഡ്‌സ് കുഞ്ഞാവ മുഖ്യാതിഥിയായി. ശഹാസ്, സംജിത് കോയ ഹസൻ, ടാർഗറ്റ് അരീക്കോട് ബ്രാഞ്ച് ഡയറക്ടർ ഹാബിൽ നേതൃത്വം നൽകി.

അരീക്കോട്: എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി കൊയ്ത അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 52 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഉമ്മർ ടി.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പിപി ദാവൂദ്, എസ്എംസി ചെയർമാൻ കെ. സുരേഷ് കുമാർ, വിജയഭേരി കൺവീനർ ബുഷ്റ പി, ഷിജി കെ, അധ്യാപകരായ മുഹമ്മദ് പി, മെഹറുന്നിസ പി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. മുബഷിർ കെ, ഉമ ദേവി പി, ഉമ്മർ കുട്ടി സി, ബഷീർ വൈ പി, അഹമ്മദ് കുട്ടി കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

അരീക്കോട്: അരീക്കോട് പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങുന്നതിന് ഫണ്ട് ശേഖരണാർത്ഥം അരീക്കോട് ബസ്റ്റാൻഡ് പരിസരത്ത് റഫീക്ക് വാട്സപ്പ് കൂട്ടായ്മ പൊതുജനങ്ങളിൽ നിന്ന് ബക്കറ്റ് കളക്ഷനിലൂടെ പിരിച്ച 50,670 രൂപ അരീക്കോട് ടൗൺ വാർഡ് മെമ്പർ സി.കെ അഷ്‌റഫ്‌ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടക്ക് കൈമാറി. ഗ്രൂപ്പ് മെമ്പർ ലുഖ്മാൻ, അബൂക്ക, ജാഫർ, കാഞ്ചന, ബീവി, രാജേഷ്, മണി, ശശി, ജാഫർ, പ്രവാസി ഗ്രൂപ്പ് അഡ്മിന്മാരായ സജിന, ബാവ വൈ.പി തുടങ്ങിയവർ പങ്കെടുത്തു.

ഡൽഹി : വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു.

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂണ്‍ 22ന് നടക്കും.

ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളേജ് യൂണിയന്‍ ഇലക്ഷന്‍ സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

അരീക്കോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 100% വിജയത്തിനൊപ്പം എ പ്ലസ് ശതമാനത്തിൽ ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്തി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 130 കുട്ടികളിൽ 64 പേർക്കും ഫുൾ എ പ്ലസ് നേടിയാണ് സ്കൂൾ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. എ പ്ലസ് ശതമാനത്തിൽ സ്കൂൾ പൊതു വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ മൂന്നാമത് എത്തി.

സ്കൂളിൽ നടത്തിയ അനുമോദന ചടങ്ങ് പി ടി എ പ്രസിഡന്റ് ടി പി മുനീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ അബ്ദുസ്സലാം അക്കാഡമിക് സെക്രട്ടറി കെ.വി കാമിൽ, എംപി റഹ്മത്തുള്ള, മുഹ്സിൻ ചോലയിൽ, കെ പി സുഹൈൽ, മുഹമ്മദ് റാഫി, നവാസ് ചീമാടൻ, ഷിഫ, ദിൽബർ റോഷൻ തുടങ്ങിയവർ സംസാരിച്ചു.

കീഴുപറമ്പ്: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും ഫുൾ A+ നേടിയ 33 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.സി ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.സുരേഷ്, പ്രിൻസിപ്പൽ കെ.എസ്.പ്രിയംവദ, എസ്എംസി ചെയർമാൻ എംഇ ഫസൽ, പിടിഎ വൈസ് പ്രസിഡന്റ് എം.കെ അഫ്സൽ ബാബു, എസ്പിജി ചെയർമാൻ വി. നിസാമുദ്ദീൻ, പിടിഎ അംഗങ്ങളായ റഫീഖ് ബാബു, റസിയാബി, സ്റ്റാഫ് സെക്രട്ടറി പി.കെ പ്രകാശൻ, അധ്യാപകരായ ടി. സുരേഷ് ബാബു, അനിത പി, എം.എസ്. സൈറാബാനു, വി. ഷഹീദ്, പി. റസിയ തുടങ്ങിയവർ പ്രസംഗിച്ചു. പി. സുരേന്ദ്രൻ, പി.സി പ്രവീൺ, മാജിദ എം.കെ, ശ്രുതി, ബേബി ഷബ്ന, സൈഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അൽ അമീൻ ഗാനമാലപിച്ചു.

The Kerala SSLC (Secondary School Leaving Certificate) Exam Results 2024 have been officially announced, with an impressive 99.69% pass percentage. This year, 71,831 students secured A+ grades in all subjects, demonstrating their exceptional academic performance. The results were declared by Education Minister V. Sivankutty at a press conference held in Thiruvananthapuram.

Key Highlights:

THSLC and AHSLC Results Also Released:

Along with the SSLC results, the results for THSLC (Technical Higher Secondary School Leaving Certificate) and AHSLC (Arts Higher Secondary School Leaving Certificate) examinations have also been announced.

Overall Performance:

The 2024 SSLC exam results showcase the dedication and hard work of students and teachers across Kerala. The consistent high pass percentage and the increasing number of students achieving top grades reflect the state’s commitment to providing quality education.

Congratulations to all the successful students!

This remarkable achievement is a testament to their resilience and perseverance in the face of challenges. We wish them continued success in their future endeavors.